ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം കെവിൻ കീഗൻ അന്തരിച്ചു
ഇംഗ്ലണ്ട് ഫുട്ബോൾ മുൻ താരവും പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വിയോഗവാർത്തയ്ക്ക് പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകരും മുൻ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ജനുവരിയിലാണ് കീഗന് അർബുദം സ്ഥിരീകരിച്ചത്. ജൂണിൽ രോഗം നാലാം ഘട്ടത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അവസാന നിമിഷങ്ങളിൽ ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്ന് കുടുംബം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
Tributes have flooded in from across the football world after former England player and manager Kevin Keegan died at the age of 75, with Newcastle United honouring a “true giant” of the club and his former signing Alan Shearer calling him “my hero”.
രണ്ട് തവണ ബാലൺ ഡി ഓർ ജേതാവായ കീഗൻ, ലിവർപൂളിനൊപ്പം നാല് ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളും ഒരു യൂറോപ്യൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. 1978-ലും 1979-ലുമാണ് അദ്ദേഹം ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയത്. ഏകദേശം 750-ഓളം ക്ലബ്ബ് മത്സരങ്ങളിൽ കളിച്ച കീഗൻ പിന്നീട് പരിശീലക കുപ്പായമണിഞ്ഞു. ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് ഉയർത്തിയ അദ്ദേഹം, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനമായ രണ്ടാമതെത്തിക്കാൻ ടീമിനെ നയിച്ചു. ഈ കാലയളവിലാണ് അദ്ദേഹം ‘കിംഗ് കെവ്’ എന്ന വിളിപ്പേര് നേടിയത്. 2008-ൽ അദ്ദേഹം ന്യൂകാസിൽ പരിശീലകനായി വീണ്ടും തിരിച്ചെത്തിയെങ്കിലും എട്ടു മാസം മാത്രമാണ് ആ സ്ഥാനത്ത് തുടർന്നത്.
അലൻ ഷിയററെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചത് കീഗന്റെ പരിശീലക ജീവിതത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന്റെ വിയോഗത്തിൽ ന്യൂകാസിൽ യുണൈറ്റഡ് അനുശോചനം രേഖപ്പെടുത്തി. ക്ലബ്ബിന്റെ ഹൃദയമിടിപ്പായിരുന്നു കീഗനെന്ന് അവർ കുറിച്ചു. ലിവർപൂളിന്റെ ഇതിഹാസതാരമായിരുന്ന കീഗൻ, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായാണ് അറിയപ്പെടുന്നത്. ജാമി കാരഗർ, ജോൺ ആൽഡ്രിഡ്ജ് തുടങ്ങിയ മുൻ ലിവർപൂൾ താരങ്ങളും അദ്ദേഹത്തെ അനുസ്മരിച്ചു.
1980-ൽ ബാലൺ ഡി ഓർ ജേതാവായാണ് കീഗൻ സൗതാംപ്ടണിൽ ചേർന്നത്. ഇംഗ്ലീഷ് ദേശീയ ടീമിനായി 63 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ കീഗൻ 21 ഗോളുകൾ നേടിയിട്ടുണ്ട്. 1999 മുതൽ 2000 വരെ ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം, മാഞ്ചസ്റ്റർ സിറ്റി, ഫുൾഹാം എന്നീ ക്ലബ്ബുകളെയും പരിശീലിപ്പിച്ചു. സ്കൺതോർപ്പിൽ കരിയർ തുടങ്ങിയ അദ്ദേഹം, പിന്നീട് ബിൽ ഷാങ്ക്‌ലിയുടെ ലിവർപൂളിലൂടെയാണ് ഫുട്ബോൾ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. അവസാനമായി 2025-ന്റെ അവസാനത്തിൽ സ്കൺതോർപ്പ് അരീന സന്ദർശിച്ച അദ്ദേഹം താരങ്ങൾക്ക് പ്രചോദനമേകുന്ന വാക്കുകൾ പങ്കുവെക്കുകയും ആരാധകരുമായി സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
