ലോകകപ്പ് ഫൈനലിന് ശേഷമുള്ള സംഘർഷം: അർജന്റീനയ്ക്കെതിരെ ഫിഫ അന്വേഷണം നടത്തും
2026 ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളിൽ അർജന്റീനയ്ക്കെതിരെ ഫിഫ അന്വേഷണം നടത്തുമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. Sky Sports.
സ്പെയിൻ 1-0 ന് വിജയിച്ച മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ കളിക്കാർ തമ്മിൽ സംഘർഷം ഉടലെടുത്തു. മത്സരം ഉടനീളം ഉയർന്ന സംഘർഷാവസ്ഥ കളി അവസാനിച്ചതോടെ രൂക്ഷമാകുകയായിരുന്നു.
അർജന്റീനയുടെ ലിയാൻഡ്രോ പരേഡസ് സ്പെയിനിന്റെ എറിക് ഗാർഷ്യയുടെ കഴുത്തിൽ പിടിക്കുന്നതായും തുടർന്ന് മറ്റ് കളിക്കാർ പരസ്പരം തള്ളുകയും തട്ടുകയും ചെയ്യുന്നതായും ദൃശ്യങ്ങളിൽ കാണാം.
അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഇടപെട്ടാണ് ഈ തർക്കം അവസാനിപ്പിച്ചത്.
റീപ്ലേ ദൃശ്യങ്ങളിൽ പരേഡസ് സ്പെയിനിന്റെ ഗാവിയെ പിന്തുടരുകയും തള്ളിയിടുന്നതായും വ്യക്തമാകുന്നുണ്ട്.
പരേഡസ് കഴുത്തിൽ പിടിച്ചതായി ഫിഫയുടെ അന്വേഷണത്തിൽ തെളിഞ്ഞാൽ, അതിന് ഓട്ടോമാറ്റിക് റെഡ് കാർഡ് ലഭിക്കും.
റെഫറിയുടെ റിപ്പോർട്ടുകൾ, ഔദ്യോഗിക മത്സര രേഖകൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിനിടെ സ്പെയിൻ നായകൻ റോഡ്രിയുമായി വാഗ്വാദത്തിലേർപ്പെട്ട അർജന്റീന പ്രതിരോധ താരം നഹ്വെൽ മൊളീനയും അന്വേഷണ പരിധിയിലുണ്ട്. ഡാനി ഓൾമോയുമായി തർക്കത്തിലേർപ്പെട്ടതായി ആരോപിക്കപ്പെടുന്ന അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയ്യാലയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കും.
