ആൻഡ്രിയാസ് ക്രിസ്റ്റൻസണ് പരിക്കേറ്റു; ബാഴ്‌സലോണയ്ക്ക് തിരിച്ചടി
സെവിയ്യയ്‌ക്കെതിരായ മത്സരത്തിനിടെ ബാഴ്‌സലോണ ഡിഫൻഡർ ആൻഡ്രിയാസ് ക്രിസ്റ്റൻസണ് പരിക്കേറ്റു. 3-1 എന്ന സ്കോറിന് ബാഴ്‌സലോണ വിജയിച്ച മത്സരത്തിൽ ഇടത് തുടയ്ക്കാണ് താരത്തിന് പരിക്കേറ്റത്. എതിർ ടീം സ്ട്രൈക്കറുമായുള്ള പോരാട്ടത്തിനൊടുവിൽ തുടയിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ടാം പകുതിയിൽ അദ്ദേഹത്തെ കളം മാറ്റുകയായിരുന്നു.
പരിക്കേറ്റതിന് ശേഷം ബെഞ്ചിലിരുന്ന് മുഖം കൈകൾകൊണ്ട് മറച്ച നിലയിലായിരുന്ന താരം അതീവ നിരാശനായിരുന്നു. കഴിഞ്ഞ സീസണുകളിലും പരിക്കുകൾ താരത്തെ വലച്ചിരുന്നു.
Tests have confirmed that first team player Andreas Christensen has a left thigh strain. He will be unavailable for the time being and his evolution will determine his return.
— FC Barcelona (@FCBarcelona) October 21, 2024
ഞായറാഴ്ച നടത്തിയ വൈദ്യപരിശോധനയിൽ ഇടത് തുടയ്ക്ക് പേശീവലിവ് സംഭവിച്ചതായി ക്ലബ് സ്ഥിരീകരിച്ചു. എന്നാൽ, അദ്ദേഹം എപ്പോൾ തിരിച്ചെത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.
പരിക്കേൽക്കുന്നതിന് മുൻപ് മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ബാഴ്‌സലോണ തിരിച്ചുവരവ് നടത്തുന്നതിനിടെ റാഫിഞ്ഞയ്ക്ക് ഗോൾ നേടാൻ സഹായിച്ചത് ക്രിസ്റ്റൻസൺ ആയിരുന്നു. ഹാൻസി ഫ്ലിക്കിന് കീഴിൽ മികച്ച തുടക്കമാണ് താരം ഈ സീസണിൽ ലഭിച്ചത്. കഴിഞ്ഞ സീസണിൽ ആകെ 551 മിനിറ്റ് മാത്രം കളിച്ച സ്ഥാനത്ത്, ഈ സീസണിൽ ഇതിനകം 492 മിനിറ്റ് താരം കളത്തിലിറങ്ങിക്കഴിഞ്ഞു. ടീമിലെ എട്ട് മത്സരങ്ങളിൽ അഞ്ചിലും അദ്ദേഹം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
നേരത്തെ നേരിട്ട ഗുരുതരമായ കാൽമുട്ടിന്റെ പരിക്കുമായി ഈ പ്രശ്നത്തിന് ബന്ധമില്ല എന്നത് ബാഴ്‌സലോണയ്ക്ക് ആശ്വാസം നൽകുന്നു. രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇടവേള വരുന്നത് ക്രിസ്റ്റൻസണ് വീണ്ടെടുക്കലിന് സമയം നൽകും. എങ്കിലും താരത്തിന്റെ കാര്യത്തിൽ ബാഴ്‌സലോണ ജാഗ്രത പുലർത്തും. പ്രതിരോധനിരയിൽ പന്തടക്കത്തോടെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഫ്ലിക്കിന്റെ തന്ത്രങ്ങളിൽ നിർണ്ണായകമാണ്. ക്രിസ്റ്റൻസൺ എത്രയും വേഗം ടീമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ.
