വംശീയതയ്ക്കെതിരെ ശക്തമായ നിലപാടുമായി ക്ലാരൻസ് സീഡോർഫ്
നെതർലൻഡ്‌സ് മുൻ മിഡ്‌ഫീൽഡർ ക്ലാരൻസ് സീഡോർഫ് വംശീയതയ്‌ക്കെതിരെ രംഗത്തെത്തി. 2026 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നെതർലൻഡ്‌സ് ദേശീയ ടീം താരങ്ങൾക്കെതിരെ ഉണ്ടായ വംശീയ അധിക്ഷേപങ്ങളിൽ റോയൽ ഡച്ച് ഫുട്ബോൾ അസോസിയേഷൻ (KNVB) നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സീഡോർഫിന്റെ പ്രതികരണം.
എല്ലാവരും വംശീയവാദികളല്ലെന്നും എല്ലാവരും വിവേചനം കാണിക്കുന്നവരല്ലെന്നും നമുക്കറിയാം. എന്നാൽ വർഷങ്ങളായി ഞാൻ കാണുന്ന പ്രധാന പ്രശ്നം, നല്ല മനസ്സുള്ളവർ പോലും ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നില്ല എന്നതാണ്,” അദ്ദേഹം പറഞ്ഞു.
ഡച്ച് സമൂഹവും ബെൽജിയം, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വംശീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്ന് സീഡോർഫ് ചൂണ്ടിക്കാട്ടി. നിങ്ങൾ എന്താകണം, നിങ്ങൾ എന്ത് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതിലൊക്കെ നിലപാട് സ്വീകരിക്കണം. നിശബ്ദത അംഗീകരിക്കാനാവില്ല.
നിശബ്ദത പാലിക്കുന്നവർ യഥാർത്ഥത്തിൽ പ്രശ്നത്തിന്റെ ഭാഗമാണ്. കളിക്കാർ, പരിശീലകർ, നടപടികൾ സ്വീകരിക്കുന്ന ഫെഡറേഷൻ, ഫിഫ, മറ്റ് എല്ലാ സ്ഥാപനങ്ങൾ, നെതർലൻഡ്‌സിലെ രാഷ്ട്രീയക്കാർ എന്നിങ്ങനെ എല്ലാവർക്കും ഇത് ബാധകമാണ്.
മതിയായത് മതി. ഇത്തരം പെരുമാറ്റങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ ഗൗരവകരവും നിർണ്ണായകവുമായ നടപടികൾ കൈക്കൊള്ളേണ്ട സമയമാണിതെന്നും ക്ലാരൻസ് സീഡോർഫ് കൂട്ടിച്ചേർത്തു.
